കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഉമ്മൻചാണ്ടിയുടെ ആശുപത്രി അധികൃതർ അറിയിച്ചു.
പനിയെ തുടർന്നുള്ള വിശ്രമത്തിൽ ആയതിനാൽ രണ്ടു ദിവസമായി ഉമ്മൻചാണ്ടി നിയമസഭയിൽ ഹാജരായിരുന്നില്ല. എംഎൽഎ ഷാഫി പറമ്പിലിനെ മർദ്ദിച്ച പ്രതിഷേധത്തിലടക്കം പനി മൂലം ഉമ്മൻചാണ്ടി പങ്കെടുത്തിരുന്നില്ല. പനി മൂർച്ഛിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനായിലാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.