കൊല്ലം ജില്ലയിലെ ത്രിക്കരുവയിൽ നിന്നുള്ള 105 വയസ്സ് പ്രായമുള്ള ഭാഗീരതി അമ്മ ചൊവ്വാഴ്ച നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഇരുന്നപ്പോൾ അതൊരു അസാധാരണവും, അറിവിനോടുള്ള അടങ്ങാത്ത തൃഷ്ണയുടേയും കാഴ്ചയായി.
കുഞ്ഞുന്നാൾ മുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നതിനാൽ അന്നത്തെ പലരേയും പോലെ ഈ അമ്മയ്ക്കും പഠനം ഉപേക്ഷിക്കുകയല്ലാതെ മാറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലായിരുന്നു.
എന്നാൽ എല്ലാം കഴിഞ്ഞ് ഒരവസരം കിട്ടിയപ്പോൾ 105-ാം വയസ്സിൽ, ഒരുപക്ഷേ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ഈ അമ്മ കേരള സംസ്ഥാന സാക്ഷരതാ മിഷന് കീഴിൽ പഠനം പുനരാരംഭിച്ചു. അറിവ് നേടാൻ പ്രായമൊരു തടസ്സമല്ലെന്ന് ഈ അമ്മ പ്രവൃത്തിയിലൂടെ നമുക്ക് കാണിച്ചു തരുന്നു.
ഇളയ സഹോദരൻ ജനിച്ചപ്പോൾ അമ്മയുടെ അമ്മ അന്തരിച്ചു, അതിനുശേഷം ഇളയ സഹോദരങ്ങളുടെ ജോലി ഏറ്റെടുക്കുന്നത് അവരുടെ ജോലിയായി. വിവാഹം കഴിഞ്ഞയുടനെ മുപ്പതുകളുടെ മധ്യത്തിൽ അമ്മയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു, നാല് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ടായിരുന്നു.
വാർദ്ധക്യ സഹജമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും, കാര്യങ്ങൾ മനപാഠമാക്കുന്നതിൽ ഒന്നും തടസ്സമല്ലെന്നും, മികച്ച കാഴ്ചശക്തിയും, കേൾവിയും ഈ പ്രായത്തിലും അസാധ്യമായതിനെ സാധ്യമാക്കാൻ അമ്മയെ സഹായിക്കുന്നുണ്ട്. 67 വയസ്സുള്ള ഇളയ മകളായ തങ്കമണി അമ്മയ്ക്കൊപ്പമാണ് അമ്മ താമസിക്കുന്നത്.
സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരിപാടിയിൽ 100 ൽ 98 മാർക്ക് നേടിയ ഹരിപ്പാട് സ്വദേശിയായ 96 കാരിയായ കാർത്ത്യായനി അമ്മയോട്, ഭഗീരതി അമ്മ കടുത്ത മത്സരാർത്ഥിയാണെന്ന് തെളിയിക്കുകയാണ്. കാർത്തിയായനി അമ്മ പിന്നീട് കോമൺവെൽത്ത് ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു.